back to top
പൊതിച്ചോറുകൾ പലതും കഴിച്ചിട്ടുണ്ട് ഇത് ലെവൽ വേറെ, ഒരു ഒന്നര പൊതിച്ചോറായി പോയി നാൻസി. ഇത് കഴിച്ചിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നെ നിങ്ങൾ വഴക്ക് പറഞ്ഞോളു. നല്ല അടിപൊളി ചമ്പാവരി ചോറ്. എനിക്ക് പഥ്യം വെള്ള ചോറാണെങ്കിലും ക്വാളിറ്റിയുള്ള ചമ്പാവരിയും ഇഷ്ടമാണ്. അതറിഞ്ഞ് വാങ്ങിച്ചു. ഒട്ടും നിരാശപ്പെടുത്തിയില്ല. ഇഷ്ടപ്പെട്ടു. പപ്പടം കൊണ്ട് ഒരു മെഴുക്ക് പുരട്ടി. പല പല മെഴുക്ക് പുരട്ടികളും കഴിച്ചിട്ടുണ്ട്. ഇത് പപ്പടം കൊണ്ട്. അത് പൊളിച്ചു. വന്നു കണ്ട് കീഴടക്കി എന്ന് പറയാം. അര കല്ലിൽ അരച്ച ചമ്മന്തിയുടെ രുചി ഒന്നു വേറെ തന്നെ....
Hottel Azeez Poojapura, കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ മുഴങ്ങി നിൽക്കുന്ന പേര്. കൂടുതലും നല്ല അനുഭവങ്ങൾ സമ്മാനിച്ച ഒരു ഭക്ഷണയിടം. എന്താണ് ഇവിടത്തെ രുചിക്കൂട്ടിന്റെ രഹസ്യം. അസീസിനുമുണ്ട് ഒരു കഥ പറയാൻ. കാലചക്രത്തിന്റെ കുത്തൊഴിക്കലും അതിജീവനത്തിന്റെ പാതയിലൂടെ സഞ്ചരിച്ചു വന്നൊരു കഥ. കഥകൾ പലതും പറയാൻ കാണുമെങ്കിലും പ്രധാനപ്പെട്ട ഏടുകളിലോട്ടു ഒരു തിരിഞ്ഞു നോട്ടം.... "54 വർഷങ്ങൾക്കും മുൻപ് 1965 ൽ ഒരു ജൂലൈ മാസമായിരുന്നു ഹോട്ടൽ അസീസിന്റെ ആരംഭം" 54 വർഷങ്ങൾക്കും മുൻപ് 1965 ൽ ഒരു ജൂലൈ മാസമായിരുന്നു ഹോട്ടൽ അസീസിന്റെ ആരംഭം....
ഭക്ഷണപ്രേമികൾക്ക് നെയ്യാറ്റിൻകരയെന്നാൽ ഗിരികൃഷ്ണയും ഗിരികൃഷ്ണയെന്നാൽ നെയ്യാറ്റിൻകരയെന്നും ഓർമിക്കുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. 1989, മെയ് മാസം മൂന്നാം തീയതി തുടങ്ങിയ ആ പഴയ ഗിരികൃഷ്ണ ഇന്നും അവിടെത്തന്നെയുണ്ട്. പഴയ ആ രുചിയും തനിമയും നില നിർത്തി കൊണ്ടു തന്നെ. സ്ഥലവും പഴയത് ഷെഫും പഴയത് ഉടയോൻ ഗിരീഷ്കുമാർ എന്ന ഗിരീശൻ ചേട്ടനും പഴയത്. വാഹനങ്ങൾ നിരത്തുകൾ കൈയേറിയപ്പോൾ പഴയത് പോലെ പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാതായി. ചില തല്പര കക്ഷികൾ ഉദ്ദേശിച്ച ഫണ്ട് അവർക്ക് കിട്ടാത്തതിനാൽ പിന്നീട് ഉണ്ടായ ഫുഡ് സേഫ്റ്റി റെയ്ഡിൽ അനുവദനീയമായ അളവിലും കളർ...
38 വർഷമായി വിഴിഞ്ഞത്ത് മീനിന് പേരു കേട്ട ഹോട്ടൽ, ആദ്യം കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇരുന്ന സ്ഥലത്ത്, പോലീസ് സ്‌റ്റേഷൻ വരുന്നതിന് മുമ്പ് ഉണ്ടായിരുന്നത്. പിന്നെ 1999 മുതൽ ഫോർട്ട് വിഴിഞ്ഞം ഹാർബറിൽ. പേരില്ലാത്ത ആ ഹോട്ടൽ ഉസ്താദ് ഹോട്ടൽ എന്ന സിനിമയ്ക്ക് ശേഷം ഉസ്താദ് ഹോട്ടലായി. ഉസ്താദിന്റെ പല പരിവേഷങ്ങളും പല പകർപ്പുകളും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും “ഉസ്താദ് ഹോട്ടൽ” എന്ന പേര് നമ്മൾ നെഞ്ചോട് ചേർത്തത് ഇത് തന്നെയാണ്. ഇപ്പോൾ പുതിയ സ്ഥലത്ത് - വിഴിഞ്ഞം ഫയർ സ്‌റ്റേഷന് സമീപം കോസ്റ്റ് ഗാർഡ് ഓഫീസിന്റെ...
ബിരിയാണികൾ , പല തരം ബിരിയാണികൾ കഴിച്ചിട്ടുണ്ട്. ഹൈറേഞ്ചിൽ പോർക്ക് ബിരിയാണിയുണ്ടെന്നറിഞ്ഞ് ചെന്നതാണ്. നല്ല ഒന്നാം തരം ഫസ്റ്റ് ക്ലാസ്സ് ബിരിയാണി. അത് കൊണ്ട് തന്നെ കുട്ടികൾക്കും വിശ്വസിച്ച് കൊടുത്തു. ഇടയ്ക്ക് ചിക്കൻ ബിരിയാണിയാണോയെന്ന് വരെ സംശയിച്ച് പോകും. അത്രയ്ക്ക് കൊഴുപ്പ് കുറച്ച് ഒരു ബിരിയാണിക്ക് പാകമായ രീതിയിൽ ചെയ്തിട്ടുണ്ട്. സാധാരണ പോർക്ക് ഫ്രൈയിലുള്ളത് പോലെയുള്ള കൊഴുപ്പ് ഇതിൽ ഇല്ല. രാവിലെ താമസിച്ച് കാപ്പി കുടിച്ചതിനാൽ ഉച്ചയ്ക്ക് വലിയ വിശപ്പില്ലായിരുന്നെവെങ്കിലും കഴിച്ച് തുടങ്ങിയപ്പോൾ ഇതിന്റെ ടേസ്റ്റ് കാരണം നല്ല വിശപ്പായി. ഭാര്യയ്ക്കും കുട്ടികൾക്കും എല്ലാം...
അണ്ഡകടാഹം നിറയും അനുഭവിച്ച അറിഞ്ഞ കൊടും രുചികൾ.... മൃദുവാർന്ന പെറോട്ട അടർത്തിയെടുത്ത് ഗുമാ ഗുമായുള്ള പോത്തിൻ പെരട്ടു കഷ്ണങ്ങളിൽ ചേർത്ത് വായിലെ രസമുകളങ്ങളിൽ അലിയിച്ചു ചേർത്ത് കഴിക്കുമ്പോളുള്ള ഭീകര സുഖം. കല്ലാമം - മരച്ചീനിയും അലുവ പോലത്തെ പന്നി തോരനും ചേർന്ന കൂട്ട്. കഠോര രുചി. പൊളിച്ചടുക്കി. നാടൻ കോഴി പെരട്ടു, ഏതു മുടി ചൂടാ മന്നൻമാരോടും കോർത്ത് നിൽക്കുന്ന ഒന്നാന്തരം ഇടി വെട്ട് നാടൻ പെരട്ടു. അപ്പത്തിന്റെ ഗാഢമായ രുചിയുടെ ആശ്ലേഷത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആവില്ല. ചമ്പാവരി പുട്ടിൽ പോത്തു റോസ്റ്റും നാടൻ കോഴി പെരട്ടും...
ബീഫ് ഫ്രൈ എന്നും എപ്പോഴും ഇഷ്ടം. മനതാരിൽ കൊതിയോടെ കൊണ്ട് നടക്കുന്ന ബീഫിന്റെ ചില രുചിയിടങ്ങളുണ്ട്. അതിൽ ഒന്നും കൂടി. MS Hotel വിളപ്പിൽ ശാല. ചില മാണിക്യങ്ങൾ അങ്ങനെയാണ്. അതിങ്ങനെ മറഞ്ഞ് കിടക്കും. രുചിപ്പെരുമയുമായി നമ്മളറിയാതെ. അടുത്തറിയുമ്പോൾ ഹൃദയത്തെ രുചി കൊണ്ട് കീഴടക്കിക്കളയും. അത്തരത്തിലൊന്ന്. അടുത്തായിട്ടും അറിയാൻ കുറേ വൈകി പോയി വിളപ്പിൽ പഞ്ചായത്തിൽ തുടങ്ങിയ ആദ്യത്തെ ഹോട്ടൽ. എത്രയോ വർഷങ്ങൾക്ക് മുന്നേ സോദര പിള്ളയുടെ ചായക്കട എന്ന പേരിൽ പഴമക്കാർക്കിടയിൽ പേര് പിടിച്ചു പറ്റിയ രുചി. വിളപ്പിൽകാർക്ക് ഒരു ഭക്ഷണയിടം എന്ന് പറയാൻ...
1963 ൽ ശ്രീ അബ്ദുൾ റഹ്‌മാൻ തുടങ്ങി വച്ച മട്ടന്റെ അശ്വമേധം. ഇന്നും രാജകീയമായി അതിന്റെ കുതിപ്പ് തുടരുന്നു.  ശ്രീ അബ്ദുൾ റഹ്‌മാന്റെ കാലശേഷം 2007 ൽ മരുമകൻ ശ്രീ മുഹമ്മദ് റാഫി ആ സാരഥ്യം ഏറ്റെടുത്തു അതിന്റെ പ്രൗഢി ഒട്ടും കുറയാതെ തന്നെ മുന്നോട്ട് നയിക്കുന്നു. പുതുതലമുറയിലെ കരുത്തനായ കാവലാളായി മുഹമ്മദ് റാഫിയുടെ മകൻ ശ്രീ ഷമീർ എല്ലാത്തിനും മേൽ നോട്ടം വഹിക്കുന്നു. 2007 മുതൽ തന്നെ ഷമീറും ഇവിടെയുണ്ട്. "ഇത് റാജില. മുട്ടത്തറയിലെ പൊന്നറപാലത്തിനടുത്തുള്ള റാജില. മട്ടന്റെ സുൽത്താന. ആരുടെ മുന്നിലും തല...
Najiya Ershad പൊതിച്ചോറ് മുതൽ പുഡിങ്‌സ് വരെ Yummyspot എന്ന സംരംഭത്തിലൂടെ പൊതിച്ചോറുമായി തന്റെ വരവ് അറിയിച്ചകൊട്ടാരക്കരക്കാരി പെൺകുട്ടി. തിരുവനന്തപുരത്തു മരുമകളായി വന്ന് തിരുവനന്തപുരത്തിന്റെ മകളായി മാറി ഭക്ഷണപ്രേമികളുടെ വയറും അങ്ങനെ മനസ്സും നിറയിപ്പിച്ച അവരുടെ ആദരവും സ്നേഹവും ഏറ്റു വാങ്ങിയ പെൺകുട്ടി. ഇത് Najiya Ershad 2018 ഏപ്രിൽ മാസം ആയിരുന്നു നജിയയുടെ ഹോം ഷെഫ് ആയുള്ള തുടക്കം. ഇപ്പോൾ ഈ ഒരു വർഷം എത്തി നിൽക്കുന്ന കാലഘട്ടത്തിനുള്ളിൽ പല വിധ രുചി വിഭവങ്ങളിലൂടെ കടന്നു പോയി അവിടെയെല്ലാം തന്റെ കൈ പുണ്യം തെളിയിച്ച് ,...
രുചിയുടെ അകത്തളത്തിലേക്കു...(ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല) പഴമയുടെ മണ്ണിൽ രുചികൾ നിറഞ്ഞുയരുമ്പോഴും പുതുമയുടെ സ്വപ്നങ്ങളുമായി ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് തുടങ്ങിയ സംരംഭം. ഇത് അകത്തളം എന്ന ഭക്ഷണയിടം. Location: വഴുതക്കാട് നിന്ന് DPI - പൂജപ്പുരയിലോട്ടു പോകുന്ന റോഡ്‌ വഴി ആകാശവാണി എത്തേണ്ട, അതിനു മുൻപ് വലതു വശത്തു Comsol എന്ന സ്ഥാപനത്തിന് അടുത്തായിട്ടു. നേരെ എതിരെ ഇടതു വശത്തായി ഒരു car accessories ഷോപ്പും കാണാം. ഉച്ച സമയം, ഓഫീസിലാണ്. ആഹാരം കൊണ്ട് വന്നിരുന്നില്ല. പുറത്തു പോകണം. ഗ്രൂപ്പിൽ വന്ന ഇവരുടെ പരസ്യം...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
overcast clouds
27.1 ° C
27.1 °
27.1 °
81 %
4kmh
100 %
Mon
30 °
Tue
30 °
Wed
30 °
Thu
30 °
Fri
30 °
- Advertisement -
Nammude Cake

POPULAR ARTICLES